ഈ ബ്ലോഗ് തിരയൂ

2009 ജനുവരി 15, വ്യാഴാഴ്‌ച

പ്രവാസം തീര്‍ക്കുന്ന അക്ഷര തെറ്റുകള്‍..

തണുപ്പ് അരിച്ചു കയറുന്നു ..രണ്ടു ദിവസമായി ശക്തമായ തണുപ്പാണ് എന്നത്തേയും പോലെ യാന്ത്രികമായ
ചലനങ്ങള്‍ തെന്നെ. ബാല്യകാലം ഓര്‍മ്മിപ്പിക്കുന്ന സമയ നിഷ്ട്ട .കുട്ടിക്കാലത്ത് ടൈമിനു വിളിച്ചുണര്‍ത്താന്‍
ഉമ്മയായിരുന്നുവെങ്കില്‍ ഇന്നു മൊബൈലിലെ അലാറം ട്യു൯ ആണന്നവിത്യാസം. അന്ന് ഏഴ് മണിക്ക് മദ്രസയില്‍എത്തെണ്ടിയിരുന്നു ഇന്നു ജോലി സ്ഥലത്തേക്ക് .. വൈകുന്നേരത്തെ തിരിച്ചുവരവ് .നീളുന്ന പ്രവാസം ...
പ്രവാസി എന്ന പദം കേള്‍ക്കാന്‍ തെന്നെ സുഖക്കുറവ് ദരിദ്രവാസി എന്നൊക്കെ പറയും പോലെ ...കിനാവും
കണ്ണീരുമായി കുറെ ജനങ്ങള്‍.... നാടിന്‍റെ സമ്പത്ത് വ്യവസ്ഥ നിയന്ത്രിക്കുന്ന വിദേശ മലയാളികള്‍ക്ക്
വോട്ടവകാശം പോലുമില്ല . പ്രവാസി ....കഴുത്തറപ്പന്‍ ടിക്കറ്റ് ചാര്‍ജും തോന്നിയ സര്‍വീസ് നടത്തിയും
എയറിന്ത്യയും എയര്‍ലെന്സും ആദ്യം അവനെ തോല്പിച്ചു , പിടിച്ചു പറിയും യുസേഴ്സ് ഫീസും
മറ്റുമായി പിന്നെ എയര്‍പോര്‍ട്ട് അതിക്രതരും അവനെതോല്പിച്ചു, പീഡിപ്പിച്ചും ശമ്പളം തടഞ്ഞു വെച്ചും
തോല്പിക്കാന്‍ കാത്തിരിക്കുന്ന ചില സ്പോണ്‍സര്‍മാര്‍ ...തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പിന്നെയും
പ്രവാസി ബാക്കി .
അമ്പത് ലക്ഷമ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലായി ഉണ്ടന്നാണ് പുതിയ കണക്കു. അതില്‍ ഇരുവതന്ജു ലക്ഷ
വും മലയാളികള്‍.എന്തുകൊണ്ട് ഇങ്ങിനെ ..?ആലോചിച്ചോ ആരന്ഗിലുമ് ..?സ്വന്തം നാടു വിട്ടു പോവാന്‍
ഈ മലയാളികള്‍ക്ക് തോന്നാന്‍ കാരണം .?ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ദാരിദ്രിയം
കൂടുതലാണോ..?അതോ സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ മലയാളിക്കുള്ള ദുരഭിമാനമോ .?അതുമല്ലെങ്ങില്‍
അത്യാഗ്രഹമോ.?..
ആന്ദ്രയില്‍ നിന്നുള്ള രണ്ടു ലോറി വരവ് മുടങ്ങിയാല്‍ പട്ടിനിയിലവുന്ന കേരളത്തില്‍ എന്തുചെയ്യാന്‍...
എഴുപതുകളിലാണ് മലയാളികള്‍ അറബി നാടുകളിലേക്ക് പ്രവാസികളായി പോയിത്തുടങ്ങിയത്.ഗള്‍ഫില്‍ എണ്ണ കമ്പനികള്‍ പ്രവര്ത്തിച്ചുതുടങ്ങിയതോടു കൂടിയാണ് കുടിയേറ്റം അവിടെ കേന്ദ്രീകരിച്ച് തുടങ്ങിയത്‌.എഴുവതിമൂന്നിലെ എണ്ണ വിലവര്‍ധന ഗള്‍ഫ് രാജ്യങ്ങളെ വലിയ തോതില്‍ സംപന്നമാക്കുകയുണ്ടായി . അതോടുകൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്ന കുതിച്ചു ചാട്ടമാണ് പുറം രാജ്യങ്ങളിലെ തൊഴിലാളികളെ വ്യാപകമായി ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചത്‌.
ഇന്നു രണ്ടു ദശലക്ച്ചം ആളുകളാണ് കേരളത്തിലേക്ക് പണം അയക്കുന്നത് . അത് ആറു ദശലക്ച്ചം ആളുകളെ സഹായിക്കുന്നു.ഇങ്ങിനെ ആലോചിച്ചാല്‍ കേരളീയരില്‍ നാലില്‍ ഒരാള്‍ക്ക്‌ ഗള്‍ഫ് പണത്തിന്റെആനുകൂല്യം ലഭിക്കുന്നുണ്ട്.
സാംബത്തിക നേട്ടത്തിന് എപ്പോഴും സാമൂഹികമായ വില കൊടുക്കേണ്ടിവരും എന്നകാര്യം നാം മറന്നുപോകരുത്‌ . പ്രവാസികള്‍ കേരളത്തിലെക്കയക്കുന്ന കനത്ത പെട്രോ ഡോലരിന്നു വിലനല്കെണ്ടിവരുന്നത് മൂന്ന്നുവിഭാക ക്കാരാണ് . ഭര്‍ത്താക്കന്മാരെ പിരിഞ്ഞു ജീവിക്കുന്ന ഒരു മില്യന്‍ ഭാര്യമാര്‍ കേരളത്തിലുണ്ട്.അത്രയും തന്നെ ഭര്‍ത്താക്കന്മാര്‍ അന്യ ദേശങ്ങളിലും തനിച്ചു പാര്‍ക്കുന്നു.രാമനാമം ജപിച്ചോ ഹലെലുയ പാടിയോ ദിക്റുകള്‍ ഉരുവിട്ടോ വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന ഏകാന്ത വാസത്തെ മറികടക്കാന്‍ കഴിയുമെന്ന് ആരും കരുതുന്നില്ല . എല്ലാവരും മനുഷ്യരാണ്.മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വഹി ക്കപ്പെടെണ്ടാതുണ്ട്.അത് നിഷേധിക്കപ്പെടുന്നതിന്റെ പ്രതിസന്തി മലയാളി സമൂഹം നന്നായി അനുഭവിക്കുന്നുണ്ട്.
പ്രവാസികളുടെ സമ്പാദ്യത്തിന് വില കൊടുക്കേണ്ടിവരുന്നവരില്‍ രണ്ടാമന്റെ വിഭാഗം കുട്ടികളാണ്.വളര്‍ച്ചയുടെ നിര്‍ണ്ണായക കാലത്ത്‌ കുട്ടിക്ക് പിതാവിനെ പിരിഞ്ഞു ജീവിക്കേണ്ടി വരുന്നു.ചിലപ്പോള്‍ രണ്ടുപേരെയും പിരിഞായിരിക്കും പാര്‍പ്പു.വല്ല ബന്ധുക്കളുടെയും കൂടെ .അല്ലങ്കില്‍ ഏതങ്കിലും ബോര്‍ഡിംഗ് സ്കൂളില്‍ . രക്ച്ചകര്‍താവിന്റെ സ്നേഹ ലാളനകളും മാര്‍ഗ ദര്‍ശനങ്ങളും നിഷേധിക്കപ്പെട്ട നിര്ഭാഗ്യവന്മാരുടെ വലിയൊരു തലമുറ കേരളത്തിന്റെ യാദര്ത്യമാണ് .വളര്ന്നു വരുന്ന കുട്ടികളുടെ സ്വഭാവ നിര്‍ണയത്തില്‍ രക്ചിതാക്കളുടെ സ്വാധീനമല്ല,തങ്ങളുടെ അഭാവത്തില്‍ അവര്‍ കൂട്ടുകൂടുന്ന സമൂഹാങ്ങങ്ങളുടെ സ്വഭാവ വിശേഷങ്ങളും ചിന്താഗതികളും പ്രവര്ത്തന രീതികലുമോക്കെയാണ് പ്രകടമാവുക.അങ്ങനെയുള്ള കുട്ടികള്‍ ഏത് വഴി സന്ജരിക്കുമെന്ന് നിശ്ചയിക്കുക പ്രയാസമാണ്.
കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങല്കിടയില്‍ മലയാളീ യുവാക്കളുടെ മനോഭാവത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്.ആഭിമുക്യങ്ങള്‍ മാറിയിട്ടുണ്ട് ലോകത്തെ കാണുന്ന കാഴ്ചപ്പാടുകള്‍ മാറിയിട്ടുണ്ട്‌ സ്വപ്നലോകം മാറിയിട്ടുണ്ട്‌.ചിന്താഗതികള്‍ മാറിയിട്ടുണ്ട് സംവാദതിന്റെയും വിനിമയത്തിന്റെയും രീതികള്‍ മാറിയിട്ടുണ്ട് അത് നേടിയെടുക്കാനുള്ള സമരരൂപങ്ങളും തീരെ മാറിയിട്ടുണ്ട്.അതിന്റെ ഒരറ്റത്ത്‌ അതി തീവ്രങ്ങളായ വഴികളുമുണ്ട്.
എല്ലാ തലമുറയും ,ഒരേ സ്വപ്നങ്ങളെ താലോലിക്കുമെന്നും ഒരേ സംവാദ രീതികളും സമരരൂപങ്ങളും സ്വീകരിക്കുമെന്നും കരുതുന്നതിലര്തമില്ല. കാലം കടന്നു പോകുമ്പൊള്‍ അതെല്ലാം മാറി മറിയാം .എങ്കിലും എതിരാളികലാനന്നു കരുതാന്‍ സഹായിക്കുന്ന വിദൂര സാദ്യത പോലുമില്ലാത്ത സാധാരണ ജനങ്ങളെ വകവരുത്തുന്ന തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല .
ഇത്രയേറെ ദയാരഹിതമായ ഒരു നിലപാടിലേക്ക് യുവാക്കള്‍ വഴിമാരിനടക്കാന്‍ കാരനമെന്താകം..?പരസ്പരം പരിഗണിക്കുന്ന സംവാദത്തിന്റെ വഴി അവര്‍ കയ്യോഴിഞ്ഞ്ത് എന്തുകൊണ്ടാകാം.?സ്നേഹ വല്സ്യല്യങ്ങളുടെ ശാദ്വല തീരം നിഷേധിക്കപ്പെട്ടതവുമോ കാരണം.?
ബാല്യ കൌമാരങ്ങളിലേക്ക് തലമുറകളുടെ സ്നേഹ വാല്സല്യങ്ങള്‍ നിരന്തരം പ്രവഹിച്ചു കൊണ്ടിരിക്കുന്ന വയോധികരെ അടര്‍ത്തിമാറ്റി അണുകുടുംബങ്ങള്‍ തീര്‍ത്തവര്‍ പരിഷ്കാരാവേശത്തില്‍ കൊച്ചുമക്കളെ സ്നേഹത്തിന്റെ ഊഷര ഭൂമിയിലേക്ക് വലിചെരിയുകയാന് ചെയ്യുന്നതെന്ന് ഓര്‍ത്തിരുന്നില്ല . പിതാവിനെ കാണാതെ ,പിത്ര്‍ വാല്സയം നുണയാതെ ബാല്യ കൌമാരങ്ങള്‍ കടന്നുപോകുന്ന കുട്ടികള്‍ എത്രയോ പേര്‍ ഗള്‍ഫ് കാരുടെ വീടുകളിലുണ്ട്.ഉണ്ണാനും ഉടുക്കാനുമൊക്കെ അവര്ക്കു എതേശ്ട്ടമ് ലഭിക്കുന്നുണ്ടാകാം എന്നാല്‍ പിതാവിന്റെ സ്നേഹം പകര്‍ന്നുകൊടുക്കാന്‍ പകരം ആരുണ്ട്‌..?
ആരുമില്ലന്നു നമുക്കറിയാം. എന്നാല്‍ കുട്ടികള്‍ തങ്ങളുടെ രക്ച്ചകര്താക്കളെ സ്വയം കണ്ടെത്തുക തന്നെചെയ്യും.അത് ചിലപ്പോള്‍ ടി വി പ്രോഗ്രാമുകളില്‍ പ്രത്യക്ച്ചപ്പെടുന്ന വില്ലന്മാരാകാം .വിവേകം ഉറക്കാത്ത നാളുകളില്‍ അങ്ങാടികളില്‍ വെച്ചു കണ്ടുമുട്ടുന്ന വല്ലവരുമാവാം നാം സമ്മാനമായി നല്കുന്ന ഇന്റെര്‍നെറ്റിന്റെ വലക്കന്നികളില്‍ എവിടേയോ വെച്ചു പരിചയപ്പെടുന്ന അത്ര്ശ്യനാവാം .നിയമം കയ്യിലെടുക്കുന്നവര്‍ അടിച്ചും പൊളിച്ചും തകര്‍ത്തും മുന്നേരുന്നവര്‍ ആരെയും കൂസാത്തവര്‍......ഇങ്ങിനെ സ്വയം തിരെഞ്ഞെടുക്കുന്ന രക്ച്ചകര്താക്കളുടെ സ്വഭാവങ്ങളാണ് നമ്മുടെ കുട്ടികള്‍ സ്വാംശീകരിക്കുന്നത്. അവരുടെ ഉപദേശന്ഗലാനു ശിരസാ വഹിക്കുന്നത്.അങ്ങിനെയാണ് നമ്മുടെ മക്കള്‍ സാംസ്കാരികമായി ആരാന്റെ മക്കളായി മാറുന്നത്.തകര്‍ക്കലിന്റെ പ്രവാജകന്മാരായി തീരുന്നത്.കത്തിയും ബോംബും നിത്യോപയോഗ വസ്തുക്കളായി മാറുന്നത്.
പണവും ഫോണും നെറ്റ് കണക്ഷനുമൊക്കെ ഉണ്ടായിരിക്കുകയും പിതാവിന്റെ നിത്യ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ആരോക്കയാണ് നമ്മുടെ കുട്ടികളെ തട്ടിയെടുക്കുകയെന്നു പ്രവജിക്കാവതല്ല .അതില്‍ പിന്നെ രക്ച്ചകര്താവിന്റെ ഉത്തരവാതിത്വം നിര്‍വഹിക്കാന്‍ കഴിയാതെ പോയതില്‍ ഖേധിച്ചിട്ടു കാര്യമില്ല.
പ്രവസാവേശത്തില്‍ ജീവിതം ബലികൊടുക്കേണ്ടി വരുന്ന മൂന്നാമത്തെ വിഭാഗം പ്രായം ചെന്നവരാണ്.പെറ്റുപോറ്റിയ മക്കളെല്ലാം സമ്പാദ്യം തേടി പുറം നാടുകളിലേക്ക് പോയപ്പോള്‍ പലരും കുടുംബത്തെ കൂടെ കൂട്ടിയാണ് പോയത്‌.വാര്‍ധക്യത്തിന്റെ അവശതയില്‍ താങ്ങും തണലുമാവാന്‍ ആറ്റുനോറ്റ് പോറ്റിയ മക്കള്‍ കൂടെയില്ലതിരിക്കുക ,ആശ്വാസ വാക്കുകള്‍ പറയുവാന്‍ ആളില്ലതിരിക്കുക,അങ്ങിനെ ഉപേക്ചിക്കപ്പെട്ടവര്‍ എന്ന മനസ്ഥിതിയോടെ ജീവിതത്തിന്റെ നാലാം യാമം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസി കുടുംബങ്ങളിലെ വയോധികര്‍ .
'സംബാധിക്കുന്നവരല്ല പണം ചെലവഴിക്കുന്നത് ' എന്നതാണ് പ്രവാസി കുടുംബങ്ങളിലെ ധന വിനിയോഗ സ്ഥിതി .മിക്കവാറും സംബാധിക്കുന്നവന്റെ ഭാര്യ യായിരിക്കും ധനധികാരി .സമ്പാദ്യത്തിന്റെ വിലയരിയാത്തവര്‍വാരിക്കോരി ചെലവഴിക്കുന്നു.മറ്റൊരുകാര്യം വയോജനങ്ങള്‍ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങല്‍ക്കുപോലും മക്കളുടെ ഭാര്യമാരുടെ മുമ്പില്‍ വിധേയ മനസ്കരായി വര്തിക്കേണ്ടിവരുന്നു എന്നതാണ്.അത് തന്നയാണ് അഭിമാന ക്ച്ചതമുണ്ട്ക്കുന്ന കാര്യം.ഉടക്കി നിന്നാലോ,അവമാതിക്കപ്പെടുക കൂടിയായിരിക്കും ഫലം.അതിനാല്‍ വിധി എന്ന് കരുതി പടുതിരി കത്തി തീരുന്നത് വരെ വായോ വിര്ധര്‍ കാത്തിരിക്കുന്നു.